(തുടരും)
കരിങ്കല്‍ ക്വാറി മാഫിയകള്‍ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ അണിനിരക്കുമ്പോള്‍ സിപിഎം എന്തിനാണ് മറുപക്ഷത്ത് ചേരുന്നത്? ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിന്റെ കുന്തമുനയായി സിപിഎം മാറുമ്പോള്‍ അവര്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് കൈവേലി സംഭവം കാണിച്ചു തരുന്നു.
നാഗപ്പൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് പ്രസംഗിച്ചതിന് വിചാരണ ചെയ്യപ്പെട്ട ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ , കോടതിയിൽ നടത്തിയ വിശദീകരണപ്രസംഗത്തിൽ നിന്നുള്ള വരികളാണിവ . പ്രസംഗത്തേക്കാൾ രാജ്യദ്രോഹമാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമെന്നും അതിലും കടുത്തതാണ് വിചാരണാവേളയിൽ നടത്തിയ പ്രസംഗമെന്നും വിധിച്ച് ജഡ്ജി ഹെഡ്ഗേവാറിന് ഒരു വർഷത്തെ കഠിന തടവ് വിധിച്ചു
‘സ്വയം സ്വീകൃത’ മായ യത്നത്തിന് പ്രതിഫലം വാങ്ങാന്‍ ഒറ്റ ആര്‍എസ്‌എസുകാരനും ക്യൂ നില്‍ക്കില്ല എന്നത് വേറെ കാര്യം. കാരണം അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന് ദൈനംദിനം ചൊല്ലി ശീലിച്ചവരാണ്.
മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്?
“ അവിടെ( ഇന്ത്യാഹൌസ് ) പ്രവേശനത്തിനു ഇത്രയധികം തിരക്കുള്ളപ്പോള്‍ ഒരാളെ പ്രത്യേകം ശുപാര്‍ശ ചെയ്യുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല . എങ്കിലും ബോംബെയില്‍ നിന്നുള്ള അപേക്ഷാര്‍ത്ഥികളില്‍ ഒരു മി. സവര്‍ക്കര്‍ ഉണ്ടാകും . ഗവണ്മെന്റിനെതിരെ എവിടെയും എപ്പോഴും പ്രതികരിക്കാന്‍ അയാള്‍ക്ക് മടിയില്ല . സ്വദേശി പ്രസ്ഥാനത്തിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന അയാള്‍ പൂനെ ഫെര്‍ഗൂസന്‍ കോളേജ് അധികൃതരുടെ അപ്രിയത്തിനു പാത്രമായിട്ടുണ്ട് “.
"യുഗങ്ങളിലൂടെ ഭാരതം മരിച്ചിട്ടില്ല, സൃഷ്ടിപരമായ തന്‍റെ അവസാനവാക്ക് പറഞ്ഞു കഴിഞ്ഞിട്ടുമില്ല. ഭാരതം ഇന്നും ജീവിക്കുന്നു - തനിക്കു വേണ്ടിയും മനുഷ്യരാശിക്കുവേണ്ടിയും ഇനി ചിലത് ചെയ്യുവാനുള്ളതിനാല്‍. ഇപ്പോള്‍ ഉണര്‍ത്തപെടേണ്ടത് ആംഗലേയവല്ക്കരിച്ച ഒരു കിഴക്കന്‍ ജനസമൂഹമല്ല. പടിഞ്ഞാറിന്‍റെ ജയാപചയ ചക്രം ഇവിടെ ആവര്‍ത്തിക്കുവാന്‍ മാത്രം കഴിയുന്ന മൂഢ ശിഷ്യന്മാര്‍ മാത്രമാണല്ലോ അത്തരക്കാര്‍. ചിരന്തനവും അവിസ്മരണീയവുമായ തന്‍റെ ശക്തിയാല്‍ ഭാരതത്തിന്‍റെ അന്തരാത്മാവിനെ വീണ്ടെടുത്ത് സ്വന്തം ശിരസ്സ് വെളിച്ചത്തിന്‍റെയും ശക്തിയുടെയും പരമമായ പ്രഭവസ്ഥാനത്തേക്ക് ഉയര്‍ത്തുമ്പോള്‍ തന്‍റെ ധര്‍മ്മത്തിന്‍റെ പൂര്‍ണമായ അര്‍ത്ഥം, സമഗ്രമായ രൂപം - അത് ഭാരതം കണ്ടെത്തുക തന്നെ ചെയ്യും " - ശ്രീ അരവിന്ദന്‍
"ഭാരതം എന്ന ഈ ചിരന്തന മാതാവ് തീര്‍ച്ചയായും ഒരു പുനര്‍ജനനത്തിനുവേണ്ടി കൊതിക്കുന്നു . അതിനുവേണ്ടി ശ്രമിക്കുന്നു. കണ്ണീരും വേദനയും കൂടികലര്‍ന്ന ഈ പരിശ്രമം വെറുതെയാവുന്നുവോ ? എന്താണ് അമ്മയുടെ വേദനക്ക് കാരണം ? ഇത്ര ബൃഹദരൂപിയായ അവള്‍ക്ക് രൂപത്തിന് അനുസരിച്ച് ശക്തിയില്ലാത്തത് എന്തുകൊണ്ട് ? എന്തോ ഭീമമായ തകരാറുണ്ട്: പ്രധാനപ്പെട്ട എന്തോ ഒന്ന് നമുക്കു നഷ്ടപ്പെട്ടു പോയിട്ടുണ്ട്. അല്ലെങ്കില്‍ കാര്യങ്ങളുടെ മര്‍മ്മം ഗ്രഹിക്കുവാന്‍ നമുക്ക് കഴിയാതെ വന്നിട്ടുണ്ട്. മറ്റെല്ലാം നമുക്കുണ്ട് - നമുക്കില്ലാത്തത് ശക്തിയാണ്; ഊര്‍ജ്ജം വേണ്ടിടം ശൂന്യമായി കിടക്കുന്നു. ശക്തിദേവതയെ നാം തിരസ്ക്കരിച്ചു, അപ്പോള്‍ ശക്തിദേവത നമ്മെ ഉപേക്ഷിച്ചു. അമ്മ ഇപ്പോള്‍ നമ്മുടെ ഹൃദയത്തിലില്ല, തലച്ചോറിലും ഭുജങ്ങളിലും ഇല്ല.
ഇനിയും പുനര്‍ജന്മമുണ്ടാകുന്ന കാര്യത്തിലാണെങ്കില്‍ നമുക്ക് കലശലായ ആഗ്രഹമുണ്ട് അതൊട്ടും കുറഞ്ഞുപോകുകയുമില്ല. എത്രയോ വട്ടം പരിശ്രമിച്ചു നോക്കിയും മതത്തിന്‍റെയും സമൂഹത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും രംഗങ്ങളില്‍ പല പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയും അതിനുവേണ്ടിയുള്ള ഉദ്യമം തുടരുന്നു! ഓരോന്നും പരാജയം ഏറ്റുവാങ്ങി - അല്ലെങ്കില്‍ എല്ലാം പരാജയത്തിലേക്ക് നീങ്ങുന്നു. താല്‍ക്കാലികമായി ഒരു ചലനം ഉണ്ടാകുമ്പോള്‍ പിന്നിലുള്ള പ്രചോദനം കുറയുകയും അഗ്നി അണയുകയും ചെയ്യുന്നു. പ്രവര്‍ത്തനം നീണ്ടുനിന്നാല്‍ തന്നെ അതിനുള്ളത് പൊള്ളയായ ചിപ്പിയുടെ മട്ടാണ്. ഉള്ളിലെ ബ്രഹ്മപ്രഭാവം ഒന്നുകില്‍ ചോര്‍ന്നു പോയിരിക്കും, അല്ലെങ്കില്‍ ജാഡ്യത്താലും അന്ധകാരത്താലും മങ്ങിപോയിരിക്കും. ആരംഭം പലപ്പോഴും ശൂരതയോടെയാണ് - എന്നാല്‍ നൈരന്തര്യമില്ല , ഫലപുഷ്ടിയില്ല.
ഇന്ന് നമ്മള്‍ മറ്റൊരു ദിശയിലേക്കാണ് പ്രയാണം തുടങ്ങുന്നത്. ദരിദ്രരാജ്യമായിത്തീര്‍ന്ന ഇവിടം സമൃദ്ധിയിലേക്ക് ഉണര്‍ന്നു വരുവാന്‍ വേണ്ടി ഒരു വമ്പിച്ച വ്യവസായിക സംരംഭം നമ്മള്‍ തുടങ്ങിവെച്ചു . നമുക്ക് ഇക്കാര്യത്തില്‍ അനുഭവ സമ്പത്ത് ഇല്ലാത്തതുകൊണ്ട്, മുമ്പുണ്ടായതുപോലെ ഇതിനും പരാജയം നേരിടുമോ എന്നറിഞ്ഞുകൂടാ. എന്നാല്‍ സാരവത്തായ ഒരു സംഗതിനേടിക്കഴിഞ്ഞാല്‍, നാം ശക്തിസമാര്‍ജിച്ചുകഴിഞ്ഞാല്‍ , യാതോരാശങ്കക്കും ഇടമില്ല.
നമുക്ക് അറിവ് കുറവാണെന്നുണ്ടോ ? അതിപ്രാചീനകാലം മുതല്‍ ജ്ഞാനം നേടുകയും ശേഖരിച്ചു വെക്കുകയും ചെയ്ത ഒരു ദേശത്ത് ജനിച്ചുവളര്‍ന്നവരാണ് ഭാരതീയരായ നമ്മള്‍. അനേകം സഹസ്രാബ്ദങ്ങളിലൂടെ പകര്‍ന്നു കിട്ടിയ നേട്ടങ്ങള്‍ നാം പേറുന്നു... എന്നാല്‍ ഇത് ചത്ത വിജ്ഞാനങ്ങളാണ്; നമ്മുടെ തലകുനിപ്പിക്കുന്ന ഭാരമാണ്; ദ്രവിപ്പിച്ചുകളയുന്ന ഏതോ വിഷമാണ്. അതിന്‍റെ പങ്ക് നമുക്കൊരു ഊന്നുവടിയെന്നോണം, കയ്യിലോരായുധമെന്നോണം, നമ്മെ സഹായിക്കുക എന്നായിരിക്കെണ്ടാതാണ്. ഇപ്പോള്‍ അതല്ല സംഭവിക്കുന്നത്; കാരണം, എല്ലാ മഹത്ക്കാര്യങ്ങള്‍ക്കും ഇങ്ങനെയൊരവസ്ഥയുണ്ടാകും. അവ ഉപയോഗിക്കപെട്ടില്ലെങ്കില്‍, അല്ലെങ്കില്‍ അവയെ നേരാംവണ്ണമല്ല ഉപയോഗിക്കുന്നത് എങ്കില്‍, അവ പേറുന്നവനെതിരായി തിരിഞ്ഞടിക്കും, അവനെ നശിപ്പിക്കും.
സ്നേഹം, ഉത്സാഹം, ഭക്തി - ഇതൊക്കെയാണോ നമുക്കില്ലാതെ പോയത് ? ഇതൊക്കെ ഇന്ത്യന്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ശക്തിയുടെ അഭാവത്തില്‍ നമ്മുടെ ശ്രദ്ധ നശിക്കുന്നു. നമ്മുടെ നിയന്ത്രണം വിട്ടുപോകുന്നു. ഉള്ളത് കൈവിട്ടുപോകാതെ സൂക്ഷിക്കുവാന്‍പോലും കഴിയാതെ വരുന്നു. ഉന്മുഖമായ അഗ്നിനാളമാണ് ഭക്തി. അതിനുവേണ്ട ഇന്ധനം കൊടുക്കുന്നത് ശക്തിയാണ്, ഇന്ധനം ശോഷിച്ചുപോയാല്‍ പിന്നെ എത്രനേരം അഗ്നിജ്വലിച്ചു നില്‍ക്കും ?
കൂടുതല്‍ അഗാധതയിലേക്ക് നോക്കുംതോറും കൂടുതല്‍ വ്യക്തമായി നമുക്ക് ബോധ്യമാവുന്നത് ഇതാണ്: നമുക്ക് ഇല്ലാതെ പോയതും മറ്റുള്ളവര്‍ക്കൊപ്പം നമ്മള്‍ നേടിയെടുക്കെണ്ടതും കരുത്ത് മാത്രമാണ്. ശാരീരികമായ കരുത്ത്, മാനസികമായ കരുത്ത് , സന്മാര്‍ഗത്തിന്‍റെ കരുത്ത്, സര്‍വ്വോപരി ആത്മാവിന്‍റെ കരുത്ത്, ഈ ഒടുവില്‍ പറഞ്ഞതാണ് നശിക്കാത്തതും സ്രോതസ്സ് വറ്റാത്തതും മറ്റെല്ലാത്തരം ഉത്ഭാവസ്ഥാനമായതുമായ കരുത്ത്. നമുക്ക് ശക്തി കൈവന്നുവെങ്കില്‍ സ്വാഭാവികമായും അനായാസമായും മറ്റുള്ള കാര്യങ്ങളെല്ലാം തന്നെ നമ്മളിലേക്ക് ഒഴുകിയെത്തും. ശക്തിയില്ലെങ്കിലോ, നമ്മള്‍ സ്വപ്നജീവികളാണ് - കയ്യുണ്ടെങ്കിലും പിടിക്കാനോ അടിക്കാണോ വയ്യാത്തവര്‍, കാലുണ്ടെങ്കിലും ഓടാന്‍ കഴിയാത്തവര്‍..!!
തുടര്‍ന്നും നിലനില്‍ക്കണമെങ്കില്‍ ഭാരതം വീണ്ടും യുവത്വം നേടണം. ആ ശക്തിയുടെ ഇരമ്പിയാര്‍ക്കുന്ന വന്‍പ്രവാഹങ്ങള്‍ കൂടിച്ചേരണം. അതിപ്രാചീനകാലത്ത് എങ്ങിനെയായിരുന്നുവോ അങ്ങനെ, അപാരവും അതിഭീമവുമായ വേലിയേറ്റങ്ങളോടു കൂടിയും അതേസമയം ഇച്ഛാനുസരണം പ്രശാന്തമോ പ്രചണ്ഡമോ ആവാനുള്ള കഴിവോട് കൂടിയും ഉള്ള ശക്തിയുടെ വാരിധിയാവണം ഭാരതത്തിന്‍റെ ആത്മാവ്.
ജാഡ്യഭാരത്തിന്‍റെ ഇരുണ്ട ദുര്‍ഭൂതം എന്ന കണക്കുള്ള തമോഗുണത്തിന് കേവലം കീഴടങ്ങിക്കഴിഞ്ഞ നമ്മളില്‍ പലരും ഈയിടെ പറയുന്നുണ്ട് ഇതൊക്കെ അസാധ്യമാണ് എന്ന്. ഇന്ത്യ നാശോന്മുഖമാണെന്നും രക്തവും ജീവനും ഇല്ലാതെ ദുര്‍ബലപെട്ടുപോയെന്നും തിരിച്ചുവരവ് ഉണ്ടാവില്ലെന്നും മറ്റും; നമ്മുടെ വര്‍ഗം തന്നെ മാഞ്ഞുപോവാന്‍ വിധിക്കപെട്ടിരിക്കുന്നുവെത്രേ..! എത്ര ഉദാസീനമായ വങ്കത്തമാണീപ്പറയുന്നത് ? സ്വയം ആ മാര്‍ഗം വേണമെന്ന് ശഠിക്കാത്ത ഒരു രാജ്യത്തും ഒരു മനുഷ്യനും ദുര്‍ബലത വന്നുചെരില്ല. മാഞ്ഞുപോവണം എന്നാ മന:പൂര്‍വ്വം തീരുമാനിക്കാത്ത ഒരു വ്യക്തിക്കും രാഷ്ട്രത്തിനും നാശം സംഭവിക്കുന്നതല്ല..!!
എന്തുകൊണ്ടെന്നാല്‍, ഒരു രാഷ്ട്രം എന്താണെന്നും മാതൃഭൂമി എന്താണെന്നും ഒന്നാലോചിച്ചുനോക്കൂ. അത് ഭൂമിയുടെ ഒരു തുണ്ടല്ല ഒരു ചമത്ക്കാരോക്തിയുമല്ല, ഭാവനയില്‍ കെട്ടിപ്പടുത്ത ഒരു കഥയല്ല. അത് ഉള്‍ക്കൊള്ളുന്ന കോടാനുകോടി ഘടകങ്ങളുടെ ശക്തികള്‍ ഉരുക്കൂടിയുണ്ടായ വമ്പിച്ച ഒരു ശക്തിയായിട്ടാണ് ഒരു രാഷ്ട്രം നിലനില്‍ക്കുന്നത്. കോടാനുകോടി ദൈവങ്ങള്‍ ഒത്തൊരുമിച്ച് ഒരു ശക്തിപ്രഭാവമെന്ന നിലക്ക് ഏകത്വം വരിച്ചപ്പോള്‍ അതില്‍നിന്ന് ഉണ്മയിലേക്ക് കുതിച്ചുചാടിയ ഭവാനി മഹിഷാസുര മര്‍ദിനിയെപ്പോലെയാണ് ഒരു രാഷ്ട്രം. ഈ ശക്തിയെ നമ്മള്‍ ഇന്ത്യ എന്ന് വിളിക്കുന്നു; ഭവാനിഭാരതി എന്ന് വിളിക്കുന്നു..! മുപ്പത് കോടി ജനങ്ങളുടെ ശക്തിയുടെ സജീവമായ ഏകോപന സാക്ഷാല്‍ക്കാരമായ ശക്തി. അവള്‍ ഇന്നു നിശ്ചേതനയാണ്.; തമസ്സിന്‍റെ മാന്ത്രിക വലയത്തില്‍ കുടുങ്ങിപോയവളാണ്. ഈ തമസ്സ് ഭാരതപുത്രന്‍മാരുടെ സ്വയംകൃതമായ ജാഡ്യത്തിന്‍റെയും അജ്ഞതയുടെയും തമസ്സാണ്.
മുമ്പ് ശക്തിയില്ലാതിരുന്നിടങ്ങളൊക്കെ ശക്തികൊണ്ട് നിറയ്ക്കേണ്ടിയിരിക്കുന്നു. നമ്മുടെ സ്വഭാവ രീതിതന്നെ മാറ്റിമറിച്ച് പുതിയ മനസ്സോടുകൂടി പുതിയ മനുഷ്യരായി നാം വീണ്ടും ജനിക്കേണ്ടി വന്നിരിക്കുന്നു. ശക്തി പരമാവധി വികസിച്ചുകഴിഞ്ഞ ഏതാനും പേരുടെ ഒരു കേന്ദ്രസംഘം നമുക്കുണ്ടാവണം. അവരുടെ വ്യക്തിത്വത്തിന്‍റെ എല്ലാമൂലകളും നിറച്ചുകഴിഞ്ഞശേഷം കവിഞ്ഞൊഴുകുന്ന ശക്തി നമ്മുടെ ഭൂമിയെ ഫലപുഷ്ടമാക്കട്ടെ. ഹൃദയത്തിലും മസ്തിഷ്കത്തിലും ഭവാനിയുടെ അഗ്നിശൂരത നിറച്ചുകഴിഞ്ഞ ഇവര്‍ മുമ്പോട്ടുപോകും, ആ ജ്വാല നമ്മുടെ നാട്ടില്‍ എമ്പാടും ഇവര്‍ കൊണ്ടെത്തിക്കും.“
“ യുവാക്കളുടെ ഇന്ത്യയോടാണ് നമുക്ക് പറയുവാനുള്ളത് പുതിയ ലോകത്തിന്‍റെ സംവിധായകര്‍ യുവാക്കളാണ്. മത്സരാധിഷ്ടിതമായ വ്യക്തിത്വവാദവുമായി നടക്കുന്നവരല്ല ഭാവിയെ നിര്‍ണ്ണയിക്കുക. പടിഞ്ഞാറന്‍ കമ്മ്യൂണിസമോ മുതലാളിത്തമോ അല്ല ഇന്ത്യയുടെ ഭാവി ലക്‌ഷ്യം. പക്ഷെ മതശാസനങ്ങളില്‍ കുടുങ്ങിപോവുകയും അതിനാല്‍ ആത്മീയത്കൊണ്ട് ജീവിതത്തെ പരിവര്‍ത്തനം ചെയ്തവര്‍ക്കും ഇവിടെ പ്രസക്തിയില്ല. മനസ്സും ഹൃദയവും സ്വതന്ത്രമാകയാല്‍ കൂടുതല്‍ പൂര്‍ണ്ണമായ സത്യത്തെ സ്വീകരിക്കുവാനും കൂടുതല്‍ മഹത്തായ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറായവര്‍ ആണ് ഭാവിയെപ്പറ്റി നിശ്ചയിക്കേണ്ടത്.! നമ്മെ ഉത്തേജിപ്പിക്കുന്ന ചൈതന്യവിശേഷത്തിലുള്ള ഉത്തമ വിശ്വാസം നിമിത്തമാണ് നമ്മള്‍ മനുഷ്യവര്‍ഗത്തിന്‍റെ നവീകരണത്തിനുവേണ്ടിയുള്ള ഈ മഹത്തായ പരിശ്രമത്തില്‍ പങ്കാളികളാവുന്നത്. വിലയത്തിലെക്ക് ആഴ്ന്നുകൊണ്ടിരിക്കുന്നതിന്‍റെ പരിഭ്രാന്തിയുടെ നടുവിലും പിറന്നുവീഴാന്‍ വേണ്ടി കിണഞ്ഞുത്സാഹിക്കുന്നുണ്ട് അങ്ങനെയൊരു പുതിയ മനുഷ്യവര്‍ഗം ചിരന്തനമായ മാതാവിന്‍റെ ജീര്‍ണപ്രായമെങ്കിലും ഭീമാകാരമായ ബാഹ്യശരീരത്തെ പുതിയ ജീവന്‍ പകര്‍ന്ന് ഉന്മേഷഭരിതമാക്കാന്‍ ഇന്ത്യയുടെ ഭാവിക്ക്, വിശാലമായ ഇന്ത്യയുടെ പുനര്‍ജനനത്തിന് സാധിക്കും ".ആ മാഹാത്മാവിന്‍റെ ആശക്കൊത്തവണ്ണം ഉയരുവാനും ചിന്തിക്കുവാനും വളര്‍ന്നു വന്ന യുവജനങ്ങള്‍ക്കും സാധിക്കാതെ വന്നിരിക്കുന്നു, ചിരന്തനയായ മാതാവിന്‍റെ പുനര്‍ജനനത്തിന് വേണ്ടി അങ്ങിനെ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഈ നവ യുഗാന്തറിലൂടെ സാധ്യമാകും എന്ന ശുഭ പ്രതീക്ഷയില്‍......